യു എ ഇ യിലാണ് സംഭവം
യു എ ഇ യിലെ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി എഴുതുന്നു
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള് ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല് ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില് എപ്പോഴോ ഒരു ഫോണ് കോള് എനിക്ക് വന്നിരുന്നു.ഷാര്ജയിലെ ഒരു സന്തോഷിന്റെ ഫോണ് ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള് മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന് സാധിക്കും.ഞാന് സന്തോഷിനോട് ചോദിച്ചു,അയാള് എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള് പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല് ഞായറാഴ്ച വെെകുന്നേരമാകും നാട്ടിലേക്ക് അയക്കാന് എന്ന് ഞാന് മറുപടി നല്കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള് ഫോണ് വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ് എനിക്ക് വന്നത്.ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്ജയില് നിന്നും