സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്ത 42 വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചതായി പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രി യൽ എസ്റ്റേറ്റ്(മദായിൻ) അറിയിച്ചു. ജൂൺ അവസാനം വരെയാണ്ഇത്രയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. മുൻകരുതൽ നടപടികൾ പാ
ലിക്കുന്നുണ്ടോയന്ന് പരിശോധിക്കാൻ ജൂൺഅവസാനംവരെ 2392 വ്യവസായ സ്ഥാപനങ്ങളി ലാണ് പരിശോധന നടത്തിയത്. ഇതിൽ 1669എണ്ണം മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. 723 സ്ഥാപനങ്ങൾ ക്ക്തിരുത്തൽ നിർദേശങ്ങളും മു ന്നറിയിപ്പുകളും നൽകി. 43 സ്ഥാപനങ്ങൾക്കെതിരെയാണ്നിയമ
ലംഘനം രജിസ്റ്റർ ചെയ്തത്. ഇതിൽ 42 എണ്ണമാണ്അടപ്പിച്ചത്.
നിയമലംഘകരെ കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്ന്മദായെനിലെ സീനിയർ ഹെൽത്ത്, സേഫ്റ്റി, എൻവയൺ
മെൻറൽ സ്പെഷലിസ്റ്റ്എൻജിനീയർ ബാസിം അൽ സദ്ജാലി പറഞ്ഞു.
നിയമലംഘകരിൽനിന്ന്ഇൗടാക്കുന്ന പിഴ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക്നൽകും. ‘മുബാദറ ഒമാനു’മായി ചേർന്ന്224 സ്ഥാപനങ്ങളിൽ അണുവിമുക്തമാക്കൽ ജേ ാലികളും നടന്നു. ഇതോടൊപ്പം വ്യവസായ നഗരങ്ങൾ, നേ ാളജ്ഒയാസിസ്മസ് കത്ത്, അൽ മസ്യൂന ഫ്രീ സോൺ എന്നിവയുടെ അഡ്മിനിസ്ട്രേറ്റിവ്ഒാഫിസുകളിലുംഅണുമുക്തമാക്കൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്ന്ബാസിം അൽ സദ്ജാലി പറഞ്ഞു.
സുപ്രീംകമ്മിറ്റി നിർദേശങ്ങൾ
പാലിക്കാത്ത മസ്കത്ത്ഗവർണറേറ്റിലെ ചില വാണിജ്യ സ്ഥാപനങ്ങൾ അടപ്പിച്ചതായി മസ്കത്ത് നഗരസഭയും അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെ ന്ന്അധികൃതർ അറിയിച്ചു