കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം കടുപ്പിച്ച് കേരളം.വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റിന് ശേഷം ഫലം നെഗറ്റീവ് ആയാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ലോ റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വന്ന 186 പേര്‍ക്കും, ഹൈ റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വന്ന 64 പേര്‍ക്കും, 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ ലോ റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണം അനുവദിച്ചിരുന്നെങ്കിലും ഇവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രണ്ട് ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.

പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു. ക്വാറന്റൈന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ലക്ഷങ്ങള്‍ ഉണ്ടായാല്‍ അല്ലെങ്കില്‍ കോവിഡ് പോസ്റ്റിറ്റീവ് ആയാല്‍ വീണ്ടും പരിശോധകള്‍ നടത്തുമെന്ന് വീണ ജോര്‍ജ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *