തൊഴിലാളികൾക്ക് ഉച്ച വിശ്രമം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ. ജൂൺ ഒന്നിനാണ് രാജ്യത്ത് ഉച്ച വിശ്രമ വേള നിയമം പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നിയമം പാലിക്കത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ ഹെൽത്ത് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എൻജിനീയർ സക്കറിയ ബിൻ ഖമീസ് അൽ സാദി പറഞ്ഞു. ഒമാൻ തൊഴിൽ നിയമം ആർട്ടിക്ക്ൾ 16 അനുസരിച്ച് ജൂൺ ഒന്ന് മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകണ്ടതാണ്. ഇതുപ്രകാരം തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി അറിയച്ചിട്ടുണ്ട്.