ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് ഒമാൻ നീക്കിയതായി സുപ്രീം കമ്മിറ്റി ഞായറാഴ്ച അറിയിച്ചു.

നവംബർ 28 ന്, ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനത്തെത്തുടർന്ന് ഏഴ് രാജ്യങ്ങളിൽ സുപ്രീം കമ്മിറ്റി നിരോധനം ഏർപ്പെടുത്തിയിരുന്നു.

18 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസികൾക്ക് ഒമാനിലേക്ക് വരുന്നതിന് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയതായും ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു

നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. അത് എത്തിച്ചേരുന്നതിന് 72 മണിക്കൂറിൽ കൂടാത്ത കാലയളവിനുള്ളിൽ നടത്തണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ഒമാനിൽ രണ്ടു മാസത്തിനു ശേഷം ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4114 ആയി. .

ഇതോടെ സുൽത്താനേറ്റിൽ ആകെ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 305105 ആയി.

കൊവിഡ്-19 മായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 4114 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

56 പുതിയ കേസുകൾ സുഖം പ്രാപിച്ചതായും മൊത്തം രോഗബാധിതരുടെ എണ്ണം 300291 ആയി ഉയർന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *